കിസാൻ പരേഡിലിലുണ്ടായ സംഘർഷത്തിൽ നൂറോളം കർഷകരെ കാണാനില്ലെന്ന് പരാതി. റിപ്പബ്ലിക്ക് ദിനത്തിലുണ്ടായ കർഷക റാലിക്കിടെയാണ് സംഘർഷമുണ്ടായത്. പഞ്ചാബിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കർഷകരെ കാണാതായെന്ന് പഞ്ചാബ് മനുഷ്യാവകാശ സംഘടന അറിയിച്ചു. സിംഗു തിക്രി ക്യാമ്പുകളിൽ നിന്നുള്ള തൊണ്ണൂറോളം യുവാക്കൾ ക്യാമ്പുകളിൽ തിരികെയെത്തിയിട്ടില്ലെന്നു പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകൻ ഹകം സിംഗ് വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി ഒന്ന് മുതൽ ഡൽഹി സർവകലാശാല തുറക്കും
റിപ്പബ്ലിക് ദിന റാലിക്കിടെയുണ്ടായ സംഘർഷ സംഭവത്തിൽ ഇതുവരെ 84 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പഞ്ചാബ് മനുഷ്യാവകാശ സംഘടനയുമായി ചേർന്ന് ഖൽറ മിഷൻ ഉൾപ്പെടെ വിവിധ സംഘടനകൾ കർഷകർക്ക് നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക