വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ഇബി ജീവനക്കാർ. ഭരണ പ്രതിപക്ഷ സംഘടനകൾ ഒരുമിച്ച് ഇന്ന് പണിമുടക്കും. സംസ്ഥാനങ്ങളുടെ വൈദ്യുതി മേഖലയിലുള്ള അവകാശങ്ങൾ നേടിയെടുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും കേന്ദ്രം നിയമം നടപ്പാക്കിയാൽ കാർഷിക, ഗാർഹിക ഉപഭോക്താക്കൾക്ക് വൻബാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാണിച്ചാണ് പണിമുടക്ക്.
ഡോളര്‍ കടത്തിയ കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും
കേന്ദ്രം പുതിയ നിയമം നടപ്പാക്കിയാൽ വൈദ്യുതി വിതരണ മേഖല പൂർണമായും സ്വകാര്യവത്കരിക്കപ്പെടും. മാത്രമല്ല, വൈദ്യുതി മേഖലയിലെ പത്ത് ലക്ഷത്തോളം തൊഴിലാളികളെ സ്വകാര്യ മേഖലയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. ഫ്രാഞ്ചൈസിവത്കരണം , പുറംകരാർ വത്കരണം എന്നിവയ്ക്കെല്ലാം ഇവ വഴിയൊരുക്കുമെന്നും ജീവനക്കാർ അഭിപ്രായപ്പെടുന്നു. അതേസമയം, പൊതുജനങ്ങൾക്ക് പണിമുടക്കിൽ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി.
പത്തനാപുരത്ത് തന്നെ മത്സരിക്കും; വിവാദങ്ങള്‍ക്ക് ജനം മറുപടി പറയുമെന്നും കെ.ബി ഗണേഷ്കുമാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക