മലയാള സിനിമയിൽ നിന്ന് തനിക്ക് ധാരാളം അവഗണന നേരിടേണ്ടി വന്നുവെന്ന് സംവിധായകൻ മേജർ രവി. സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ച ശേഷമാണ് സിനിമയിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു
പ്രിയദർശന്റെ അസിസ്റ്റിന്റ് നിന്ന് പരസ്യചിത്രങ്ങൾ ചെയ്തതിൽ നിന്നാണ് സിനിമയുടെ രീതികൾ കൂടുതൽ അറിഞ്ഞത്. പിന്നീട് ഷാജി എം കരുണിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് കീർത്തിചക്രയുടെ കഥ തയ്യാറാക്കുകയായിരുന്നു
മോഹൻലാൽ എന്തിനാണ് ഈ പട്ടാളക്കാരനൊക്കെ ഡേറ്റ് കൊടുത്തതെന്ന് ചിലർ പറഞ്ഞുനടന്നു. ചില ദിവസങ്ങളിൽ രാത്രി ഒറ്റയ്ക്കിരുന്ന് കരയേണ്ട അവസ്ഥ വന്നിട്ടുണ്ട്. ചിത്രം വൻവിജയമായതോടെയാണ് ജീവിതം തന്നെ മാറിമറിഞ്ഞത്. പുതിയൊരു മേജർ രവി അവിടെ ജനിക്കുകയായിരുന്നു. അതിന് കാരണമായവർ മോഹൻലാൽ, പ്രിയദർശൻ, നിർമ്മാതാവ് ആർ ബി ചൗധരി, ഷാജി എൻ കരുൺ എന്നിവരാണ് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക