ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയേറാനൊരുങ്ങുന്നു. ഫെബ്രുവരി 10 നാണ് തിരുവനന്തപുരത്ത് ചലച്ചിത്രമേളയ്ക്ക് തിരി തെളിയുക. തിരുവനന്തപുരത്തിനു പുറമേ എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലും മേള നടക്കുന്നുണ്ട്. മേളയിൽ ഇത്തവണ 80 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധിക ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ മേഖലയിലും ആറു തീയറ്ററുകളിലായിട്ടാണ് പ്രദർശനം നടക്കുക.
സ്മാർട്ട് ഓഫീസും നിശ്ശബ്ദ മുറികളും; ‘അമ്മ’യുടെ ആസ്ഥാനമന്ദിരത്തിന് ചെലവ് പത്ത് കോടിയിലേറെ
തോമസ് വിന്റർബെർഗിന്റെ ‘അനതർ റൗണ്ട് ‘, കിയോഷി കുറസോവയുടെ ‘വൈഫ് ഓഫ് എ സ്പൈ’, അഹമ്മദ് ബഹ്റാമിയുടെ ‘ദി വേസ്റ്റ് ലാൻഡ്’ തുടങ്ങിയ വിഖ്യാത ചിത്രങ്ങൾ ലോക സിനിമ വിഭാഗത്തിൽ പ്രദർശനത്തിനെത്തും. എറണാകുളത്ത് ഫെബ്രുവരി 17 മുതൽ 21 വരെയും തലശ്ശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയുമാണ് മേള നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക