പുന്നയൂർക്കുളം: കുന്നത്തൂരിലെ ബാറിൽ അക്രമാസക്തനായ യുവാവ് മധ്യവയസ്കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. പുന്നൂക്കാവ് വാലിയിൽ സുലൈമാൻ (55) ആണ് ആക്രമണത്തിനിരയായത്. പ്രതി പെരുമ്പടപ്പ് മണലൂർവീട്ടിൽ ഷരീഫി(28)നെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സുലൈമാന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയിൽ ജനനേന്ദ്രിയം തുന്നിച്ചേർത്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം. ബാറിൽ എത്തിയപ്പോൾത്തന്നെ ഷരീഫ് അക്രമാസക്തനായി. ഇയാൾ ഓടിച്ചുവന്ന ഓട്ടോടാക്സി ഇവിടെ നിർത്തിയിട്ടിരുന്ന കാറുമായി ഇടിക്കുകയും വാക്കുതർക്കവും അടിപിടിയും ഉണ്ടാവുകയും ചെയ്തു. പലതവണ പിടിച്ചുമാറ്റിയിട്ടും ഷരീഫ് എല്ലാവരെയും ആക്രമിച്ചു.
ഇതിനിടെയാണ് ഷരീഫ് സുലൈമാനെ ആക്രമിച്ചുവീഴ്ത്തി ജനനേന്ദ്രിയം കടിച്ചെടുത്തത്. ഷരീഫിനെ പിടിച്ചുമാറ്റുന്നതിനിടെ ബാറുടമയ്ക്കും ജീവനക്കാർക്കും പരിക്കേറ്റു. കഴിഞ്ഞ മാസവും ഷരീഫ് മദ്യപിച്ച് ആക്രമണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക