ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ പരാജയത്തോടെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങല്ക്കുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഒന്നാം ടെസ്റ്റിലെ പ്രകടനത്തില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ട് പോരായ്മകള്‍ പരിഹരിച്ച് ഒരു ടീമിനെയാകും രണ്ടാം ഇന്നിംഗ്സി ഇന്ത്യ ഇറക്കുക. അത്തരത്തില്‍ ടീമില്‍ മാറ്റമുണ്ടായാല്‍ യുവതാരം വാഷിംഗ്ടണ്‍ സുന്ദറെ ടീമില്‍ നിലനിര്‍ത്തുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സുനില്‍ ഗവാസ്കര്‍.
‘ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. അതില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവാന്‍ സാധ്യത കുറവാണ്. അങ്ങനെ മാറ്റം വരുത്തുന്നത് പേടിക്കുന്നു എന്നതിന്റെ അടയാളമാണ്. നിലവില്‍ അത്തരമൊരു ഭയപ്പെടേണ്ട സാഹചര്യമില്ല. മികച്ച ടീം തന്നെയാണുള്ളത്. ടോസ് വളരെ നിര്‍ണ്ണായക ഘടകമാണ്. കാരണം നാലും അഞ്ചും ദിവസങ്ങളില്‍ ബാറ്റ് ചെയ്യുന്നതിനെക്കാളും നല്ലത് ആദ്യം ബാറ്റ് ചെയ്യുന്നതാണ്.’
‘ഒരു മാറ്റം ടീമില്‍ കാണുന്നുണ്ടെങ്കിലും അത് വാഷിങ്ടണ്‍ സുന്ദറാവാന് സാധ്യതയില്ല. വളരെ മനോഹരമായിത്തന്നെ അവന് ബാറ്റ് ചെയ്തു. അല്‍പ്പം കൂടി ഓവറുകള്‍ പന്തെറിയാന്‍ അവന് നല്‍കാമായിരുന്നു. കാരണം ടി20 ശൈലിയിലുള്ള ബോളറാണവന്‍. ഫ്ളാറ്റ് ബോളുകളാണ് അവന്റേത്. അശ്വിനെപ്പോലെ പന്ത് വായുവില്‍ ഏറെ നേരം സുന്ദര്‍ നിര്‍ത്താറില്ല’ ഗവാസ്കര്‍ പറഞ്ഞു.
ചെന്നൈ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ സുന്ദര്‍ പുറത്താകാതെ 85 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മത്സരത്തില്‍ വിക്കറ്റൊന്നും ലഭിച്ചില്ല എന്നതാണ് സുന്ദറിന് തിരിച്ചടി നല്‍കുന്നത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഷഹബാസ് നദീമിനെ ഒഴിവാക്കി പകരം കുല്‍ദീപ് യാദവിനെ കളിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. ഈ മാസം 13 നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക