ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോണി ബെയര്‍സ്റ്റോയെ ഉള്‍പ്പെടുത്താതിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് മുന്‍ നായകന് ജെഫ്രി ബോയ്കോട്ട്. ബെയര്‍സ്റ്റോയുടെ ടെസ്റ്റ് കരിയര്‍ കൈകാര്യം ചെയ്ത വിധമോര്‍ത്ത് ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് ലജ്ജിക്കണമെന്ന് ബോയ്കോട്ട് പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ബട്ലറിന് പകരക്കാരനായി ബെന്‍ ഫോക്സിനെയാണ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.
‘ബെയര്‍സ്റ്റോയെ ബട്ലറിന് പകരക്കാരനായി തിരഞ്ഞെടുക്കാത്തത് മോശമാണ്. അവര്‍ക്ക് തോന്നുമ്പോള്‍ ബെയര്‍സ്റ്റോയെ ടീമിലെടുക്കുകയും ഒഴിവാക്കാനുമാവില്ല. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ ബെയര്‍സ്റ്റോയെ
നിര്‍ബന്ധിച്ച് വിശ്രമം എടുപ്പിച്ചതാണെന്ന് തോന്നുന്നു. ഐ.പി.എല്ലില്‍ രണ്ട് വര്‍ഷമായി കളിക്കുന്ന ബെയര്‍സ്റ്റോയ്ക്ക് ഇവിടുത്തെ ട്രാക്കുകളെ കുറിച്ച് വ്യക്തതയുണ്ട്. അതുകൊണ്ട് ബെയര്‍സ്റ്റോയോട് ഇംഗ്ലംണ്ട് ഇപ്പോള്‍ ചെയ്യുന്നത് നീതിയാണെന്ന് കരുതുന്നില്ല’ ബോയ്കോട്ട് പറഞ്ഞു.
രണ്ടാ ടെസ്റ്റിനായി ആദ്യ ടെസ്റ്റില്‍ ജയിച്ച ടീമില്‍ നാലു മാറ്റങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയിരിക്കുന്നത്. ജോസ് ബട്ലര്, ഡൊമിനിക്ക് ബെസ്സ്, ജെയിംസ് ആന്ഡേഴ്സന്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരെയാണ് ഇംഗ്ലണ്ട് ഒഴിവാക്കിയത്. പകരം ബെന്‍ ഫോക്സ്, മോയിന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്സ് എന്നിവര്‍ ടീമിലിടം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക