നിങ്ങളൊരു ട്രില്യൺ ഡോളർ കമ്പനിയാകാം. എന്നാൽ, ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണെന്ന് സുപ്രീംകോടതി. വാട്സ്ആപ്പിനോടും ഫേസ്ബുക്കിനോടുമാണ് ഇക്കാര്യം സുപ്രീംകോടതി വ്യക്തമാക്കിയത്. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ തങ്ങൾക്ക് ഇടപെടേണ്ടി വരുമെന്ന് കോടതി പറഞ്ഞു. വാട്സ്ആപ്പിന്റെ പുതിയ സേവന നിബന്ധനകളിൽ വാട്സ്ആപ്പിനും ഫേസ്ബുക്കിനും കേന്ദ്ര സർക്കാരിനും കോടതി നോടീസ് അയക്കുകയും ചെയ്തു.
തങ്ങൾ ആർക്കെങ്കിലും സന്ദേശം അയച്ചാൽ എല്ലാം ഫേസ്ബുക്കിന് കൈമാറുമെന്ന് ജനങ്ങൾ ഭയക്കുന്നുണ്ട്. സ്വകാര്യതാ നഷ്ടത്തെക്കുറിച്ച് അവരിൽ ആശങ്കയുണ്ടെന്നും കോടതി വിശദീകരിച്ചു. വാട്സ്ആപ്പിന്റെ പുതിയ സേവന നിബന്ധനകളിൽ സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക