തൊഴിലിന്റെ മഹാത്മ്യം പറയുന്നവര്‍ കോമിയെന്ന തൊഴിലിനെ പുച്ഛിക്കാന്‍ പാടില്ലെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഹരിപ്പാടെത്തിയപ്പോള് നല്കിയ സ്വീകരണത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുകൊണ്ടാണ് നടന്റെ പ്രതികരണം.
ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനം കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത് വ്യക്തമായ ബോധ്യത്തോടെയാണെന്നും പിഷാരടി പറഞ്ഞു. കോണ്‍ഗ്രസിന്റെ വിജയം കേരളത്തിന്റെ ആവശ്യമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് ഭരണത്തില്‍ വരുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിന് വേണ്ടി ശക്തമായി പ്രവര്‍ത്തിക്കുമെന്നും നടന് പ്രസംഗിച്ചു. പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം രമേഷ് പിഷാരടി ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം അനുകരിച്ചു. വേദിയിലുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അനുവാദം വാങ്ങിച്ച ശേഷം പിഎസ്സി വിഷയത്തേപ്പറ്റിയുള്ള ചെറിയ ഒരു സ്കിറ്റും നടന് അവതരിപ്പിച്ചു.
എനിക്ക് ഒറ്റയ്ക്ക് ചെയ്യുന്നതിനേക്കാള്‍ ഒരുപാട് കൂടുതല്‍ ഈ പാര്‍ട്ടിയുടെ ഒപ്പം നിന്നാല്‍ ചെയ്യാന്‍ കഴിയും എന്ന തോന്നലില്‍ നിന്നാണ് ഞാന്‍ ഈ പാര്‍ട്ടിയെ കണ്ടത്. ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനം. ഏറ്റവും കൂടുതല്‍ നല്ല നേതാക്കളുള്ള ഒരു പ്രസ്ഥാനം. നമ്മുടെ നാടിന്റെ ജനാധിപത്യവ്യവസ്ഥയുടെ സന്തുലിതാവസ്ഥ എന്നും അത്യന്താപേക്ഷിതമായ കോണ്‍ഗ്രസിനോടൊപ്പമാണ് ഞാന്‍ ചേരേണ്ടത് എന്നെനിക്ക് വ്യക്തമായ ബോധ്യമുണ്ടായി.
ഈ അടുത്ത കാലത്ത് വരെ നിഷ്പക്ഷന്‍ എന്ന വിഭാഗത്തില്‍ പെട്ടയാളായിരുന്നു ഞാന്‍. ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നതിന് മുന്‍പ് സുഹൃത്തുക്കളോട് അഭിപ്രായം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ തന്ന രണ്ട് ഉപദേശം നമുക്കെല്ലാവരേയും വേണം, നമ്മളാരേയും വെറുപ്പിക്കരുത് എന്നാണ്.
പക്ഷെ, അതൊന്നുകൂടി പരിശോധിക്കുമ്പോള്‍ നമുക്ക് വേണം, നമ്മള് ഇങ്ങനെ രണ്ട് കാര്യങ്ങളാണ് അതില്‍ കണ്ടത്. ഞാന്‍ അത് മാറ്റി നിര്‍ത്തിക്കൊണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്ന് ചിന്തിച്ചതില്‍ നിന്നാണ്, എനിക്ക് ഒറ്റയ്ക്ക് ചെയ്യുന്നതിനേക്കാള്‍ ഒരുപാട് കൂടുതല്‍ ഈ പാര്‍ട്ടിയുടെ ഒപ്പം നിന്നാല്‍ ചെയ്യാന്‍ കഴിയും എന്ന തോന്നലില്‍ നിന്നാണ് ഞാന്‍ ഈ പാര്‍ട്ടിയെ കണ്ടത്. ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനം.
ഏറ്റവും കൂടുതല്‍ നല്ല നേതാക്കളുള്ള ഒരു പ്രസ്ഥാനം. അല്ലെങ്കില്‍ നമ്മുടെ നാടിന്റെ ജനാധിപത്യവ്യവസ്ഥയുടെ സന്തുലിതാവസ്ഥ എന്നും അത്യന്താപേക്ഷിതമായ കോണ്‍ഗ്രസിനോടൊപ്പമാണ് ഞാന്‍ ചേരേണ്ടത് എന്നെനിക്ക് വ്യക്തമായ ബോധ്യമുണ്ടായി. ഹൈബി ഈഡനും ഷാഫി പറമ്പിലും പി സി വിഷ്ണുനാഥും ശബരീനാഥ്, വി ഡി സതീശന് സാര്‍ എല്ലാവരുമായി എനിക്ക് അഭേദ്യമായ ബന്ധമുണ്ട്. അവരെല്ലാം എന്നെ വിളിക്കാറുണ്ടായി.
ഒപ്പം ചെന്നിത്തല സര്, ഉമ്മന്‍ ചാണ്ടി സാര്‍ ഇവരെല്ലാം ചെറുപ്പകാലം മുതല്‍ ഞാന്‍ കണ്ടുവളര്‍ന്ന ഏറ്റവും അനിഷേധ്യരായ നേതാക്കളാണ്. അവരോടൊപ്പം ഒരു പ്രസ്ഥാനത്തിലേക്കെത്തുക എന്ന് പറയുന്നത് എനിക്കേറ്റവും അഭിമാനം തോന്നുന്ന കാര്യമാണ്. ഒപ്പം ഒരുപാട് ആളുകള്‍ ചോദിച്ചു ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്ന്.
മാധ്യമങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ എന്നോട് ചോദിച്ച ചോദ്യം. എന്റെ സന്തതസഹചാരിയും സുഹൃത്തുമായ ധര്മ്മജന് യുഡിഎഫ് ഈ വര്‍ഷം ഒരു സീറ്റ് കൊടുക്കുകയാണെങ്കില്‍ അവനെ വിജയിപ്പിക്കുന്നതിന് വേണ്ടി ശക്തമായ പ്രവര്ത്തിക്കണമെന്നുള്ളതുകൊണ്ട് ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് ഈ അവസരത്തില്‍ പറയുകയാണ്. ഞാന്‍ ധര്മ്മജന് വേണ്ടി പ്രവര്‍ത്തിക്കാനാണ് നില്‍ക്കുന്നത്.
പിന്നെ, കുറച്ചധികം ആളുകള്‍ എന്നോട് ചോദിച്ചു ‘നിങ്ങള്‍ ഉള്ള കോമഡിക്കാരെല്ലാം കോണ്‍ഗ്രസിലാണല്ലോ?’. അതൊരു അര്‍ത്ഥം വെച്ചുള്ള ചോദ്യമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുകേഷേട്ടന്റെ പ്രചരണത്തിന് പോയ ആളാണ് ഞാന്‍. ഇന്നസെന്റ് ചേട്ടന്റെ പ്രചരണത്തിന് പോയ ആളാണ് ഞാന്‍.
അവരുമായുള്ള ബന്ധവും മലയാളികളുമായുള്ള എന്റെ ബന്ധവും കോമഡിയിലൂടെ തന്നെയാണ്. പിന്നെ തൊഴിലിന്റെ മഹാത്മ്യം പറയുന്ന ആളുകള്‍ ഒരിക്കലും കോമഡിയെന്ന തൊഴിലിനെ പുച്ഛിച്ചു പറയാനും പാടില്ല. അങ്ങനൊരു കാര്യം കൂടി ഇതിനകത്തുണ്ട്. സലിമേട്ടനും ധര്‍മ്മനും ഈ പ്രസ്ഥാനത്തിനൊപ്പമുണ്ട്.
മനസുതുറന്ന് മറ്റൊരാള്‍ക്ക് ചിരിക്കാന്‍ കഴിയുന്നത് വേദനകള്‍ മറക്കുമ്പോഴാണ്, സന്തോഷിക്കുമ്പോഴാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ചിരി ഒരു വികസനപ്രവര്‍ത്തനമാണ്. രണ്ടിഞ്ചിന്റെ ചുണ്ട് നാല് ഇഞ്ചായി വികസിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ചിരി എന്ന് പറയുന്നത്. അതുകൊണ്ട് തമാശ പറയുന്നത് ഒരാളുടെ കുറവായി കണക്കാക്കാന്‍ പാടില്ലാത്ത ഒരു വലിയ കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക