ചലച്ചിത്ര അക്കാദമി ഭാരവാഹികൾക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഷാജി എൻ കരുൺ. തന്നെ പലരും അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നെങ്കിലും സദസ്സിൽ പോയി കാഴ്ചക്കാരനായി ഇരിക്കാൻ താൽപര്യമില്ലാത്തതിനാൽ പങ്കെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ സിനിമകൾ പ്രദർശിപ്പിക്കുന്നതിനു ചലച്ചിത്ര അക്കാദമിക്കു പ്രത്യേക വാൻ സജ്ജീകരിച്ചിട്ടുണ്ട്.
വാനിന്റെ പുറത്ത് പ്രമുഖ സിനിമകളുടെ പേരു പെയ്ന്റ് ചെയ്തിരുന്നു. എന്നാൽ ചലച്ചിത്ര അക്കാദമിയിലെ ചില ആളുകൾ ഇടപെട്ട് ഷാജിയുടെ പിറവിയുടെ പേര് മായിച്ചു കളഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം.
നേരത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷനില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ നടന് സലീം കുമാര്‍ പ്രതികരിച്ചിരുന്നു. ദേശീയ പുരസ്കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്. തിരി തെളിയിക്കാന്‍ കൂടുതല്‍ യോഗ്യന്‍ താനാണ്.
വിളിക്കാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്നാണ് പറഞ്ഞത്. അത് വെറും മുട്ടുന്യായമാണെന്നും സലീം കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക