രാഷ്ട്രീയത്തിലേക്കോ സജീവമായ ചലച്ചിത്ര മേഖലയിലേക്കോ കടക്കാന്‍ ആഗ്രഹമില്ലെന്ന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കാനുതകുന്ന പദ്ധതികള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര സംഭവത്തിലേത് ഉള്‍പ്പെടെ ബോബി ചെമ്മണ്ണൂരിന്റെ ഇടപെടലുകള്‍ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന പ്രചരണം ശക്തമാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവേശനം ആഗ്രഹിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോബി. പകരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ് അദ്ദേഹത്തിന്റെ പദ്ധതി.
ബോബി ഫാന്‍സ് ചാരിറ്റിയുടെ ഇരുന്നൂറോളം യൂണിറ്റുകള്‍ രൂപവത്കരിക്കുമെന്നും ചാരിറ്റി പ്രവര്‍ത്തനത്തിന് സ്വയം സന്നദ്ധരാകുന്നവരില്‍ നിന്നും ധനസഹായം ഉള്‍പ്പെടെ സ്വീകരിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. ഇതിന്റെ തുക കൈകാര്യം ചെയ്യുന്നതിനായി പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സുതാര്യ സംവിധാനം ഏര്‍പ്പെടുത്തുമെന്നും കൂട്ടി ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക