സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയ്ക്കെതിരെയുള്ള ചൂണ്ടു വിരലാണ് ഷാനവാസ് നരണിപ്പുഴ രചനയും സംവിധാനവും നിര്‍വഹിച്ച കരി. തലശ്ശേരിയില്‍ നടക്കുന്ന 25ാ മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഷാനവാസ് നരണിപ്പുഴയോടുള്ള ആദര സൂചകമായി ഹോമേജ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.
വീട്ടില്‍ പോകാന്‍ ബസ് കിട്ടിയില്ല; ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് എടുത്തു കൊണ്ടുപോയി യുവാവ്
വിദേശത്തു ജോലി ചെയ്യുന്ന സുഹൃത്തിന് കരിങ്കാളി വഴിപാട് നടത്തുന്നതിന് വേണ്ടി രണ്ട് സുഹൃത്തുക്കള്‍ പുറപ്പെടുന്നതാണ് കഥാതന്തു. കെട്ടുപിണഞ്ഞു കിടക്കുന്ന ജാതി വ്യവസ്ഥയിലെ സങ്കീര്‍ണതയെക്കുറിച്ച് ചിത്രം ചര്‍ച്ച ചെയ്യുന്നു. ലളിതവും സരളവുമായ അവതരണത്തിന്റെ ആസ്വാദനവുമാണ് കരി. മലബാറാണ് ചിത്രത്തിന്റെ പശ്ചാത്തലം. 2015 ല്‍ പുറത്തിറങ്ങിയ ചിത്രം ഇതിനോടകം വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്.
ശക്തമായ രാഷ്ട്രീയം പറയുന്ന കാലിക പ്രസക്തമായ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ തമിഴ് ചിത്രമായ കുതിരൈവാല്‍, ഗോഡ് ഓണ്‍ ദി ബാല്‍ക്കണി, ദി ഷെപ്പേര്‍ഡ്സ് ആന്‍ഡ് ദി സെവന് സോങ് എന്നിവയും പ്രദര്‍ശിപ്പിച്ചു. മലയാള സിനിമ വിഭാഗത്തില്‍ അറ്റെന്‍ഷന്‍ പ്ലീസ്, വാങ്ക് എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തി. കലൈഡോസ്കോപ്പ് വിഭാഗത്തില്‍ മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക