തിരുവനന്തപുരം : കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനെ മലബാറിലെ ഒരു സീറ്റില്‍ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട് . ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസി സെക്രട്ടറിമാരായ പി വി മോഹനനും പി വിശ്വനാഥനും സുധീരനുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. സോണിയാഗാന്ധിയുടെ താല്‍പ്പര്യപ്രകാരമാണ് ഇരുവരും സുധീരന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത്.
മുല്ലപ്പള്ളി രാമചന്ദ്രന് മല്‍സരത്തിനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സുധീരനു മേല്‍ സമ്മര്‍ദ്ദം ശക്തമായത്. നിലവില്‍ കോണ്‍ഗ്രസിന് നിയമസഭയില്‍ ഈഴവ സമുദായത്തില്‍പ്പെട്ട എംഎല്‍എമാരില്ല. അടൂര്‍ പ്രകാശ് ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് നിയമസഭയില്‍ ഈഴവപ്രാതിനിധ്യം ഇല്ലാതായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശന് നേരത്തെ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് മല്‍സരരംഗത്തു നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് വി എം സുധീരന്. 2004 ല്‍ ആലപ്പുഴ ലോക്സഭ മണ്ഡലത്തില്‍ സിപിഎമ്മിലെ മനോജ് കുരിശിങ്കലിനോട് പരാജയപ്പെട്ടതിന് ശേഷം സുധീരന് മല്‍സരരംഗത്തു നിന്നും മാറി നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക