കർഷകരുമായി സംസാരിയ്ക്കാൻ എപ്പോൾ വേണമെങ്കിലും ഒരുക്കമാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാർ. പന്ത്രണ്ട് തവണ കർഷകരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇനിയും അവരോട് സംസാരിയ്ക്കാൻ തയ്യാറാണെന്നും സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതായതിനാൽ കാർഷിക നിയമങ്ങളൊന്നും ഇപ്പോൾ നടപ്പിലാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നര വർഷത്തേക്ക് നിയമം നടപ്പില്ലാക്കില്ലെന്ന് കർഷകരെ അറിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വ്യാവസായിക വളർച്ചയിൽ തമിഴ്നാട് വഹിക്കുന്നത് വലിയ സ്ഥാനമെന്ന് പ്രധാനമന്ത്രി
നിയമത്തിൽ മാറ്റങ്ങൾ വരുത്താമെന്നും ഒന്നര വർഷത്തേക്ക് നിയമം നടപ്പിലാക്കാതിരിക്കാമെന്നും കർഷകരെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കർഷകർ യാതൊരു മറുപടിയും നൽകിയില്ലെന്നും ഇതിനോടുള്ള കർഷകരുടെ പ്രതികരണം അറിഞ്ഞതിനു ശേഷം എപ്പോൾ വേണമെങ്കിലും അവരോട് സംസാരിക്കാൻ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക