ഓണ്‍ലൈനായി കിട്ടിയ ടാസ്ക് പൂര്‍ത്തിയാക്കാന്‍ അയല്‍വാസി സ്ത്രീയെ കത്തികൊണ്ട് കുത്തി മാരകമായി പരിക്കേല്പിച്ച് 17കാരന് .12ാം ക്ലാസില്‍ പഠിക്കുന്ന പയ്യനെയാണ് അപരിചിതന് ടാസ്കായി സ്ത്രീയെ കത്തികൊണ്ടു കുത്താന്‍ ഏല്പിച്ചത്.
ഡെറാഡൂണിലെ പട്ടേല്‍ നഗറില്‍ നെഹ്റു കോളനിയിലായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം മുങ്ങിയ പയ്യനെ കണ്ടെത്തിയിട്ടില്ല . കഴുത്തിലും താഴെയുമായി ഒന്നിലേറെ കുത്തേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച മുതല്‍ ഒളിവിലുള്ള പയ്യന്റെ ഫോണ്‍ കഴിഞ്ഞ ദിവസം പരിശോധിച്ചതോടെയാണ് ഓണ്‍ലൈന്‍ ടാസ്കിന്റെ ഭാഗമായാണ് അക്രമമെന്ന് പൊലീസ് തിരിച്ചറിയുന്നത്. ഫോണ്‍ വഴിയിലിട്ടായിരുന്നു പയ്യന് രക്ഷപ്പെട്ടത്. ‘ഡിസ്കോര്‍ഡ്’ എന്നു പേരിട്ട ഒരാളുമായാണ് ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ ഏര്‍പ്പെട്ടിരുന്നത്.
‘ഒരാളെ കൊല്ലുക, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക, അതുമല്ലെങ്കില്‍ അപ്രത്യക്ഷനാകുക’ എന്നായിരുന്നു സന്ദേശം.സൈബര്‍ ലോകത്ത് വ്യാപകമാകുന്ന അപകടകരമായ ഗെയിമുകളില്‍ കുട്ടികള്‍ ഇരകളാകുന്ന സംഭവങ്ങള്‍ വര്‍ധിച്ച് വരികയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക