തിരുവനന്തപുരം : ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യത്തെ പിഎസ്എൽവി-സി51 വിക്ഷേപിച്ചു. 19 ഉപഗ്രഹങ്ങളുമായി കുതിപ്പ് . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത്ഗീതയും കുത്തിച്ചുയര്ന്നു.
ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപണമാണിത്. ബ്രസീലിന്റെ ഉപഗ്രഹമായ ആമസോണിയ – 1 ആണ് ഇത്തവണ വിക്ഷേപിച്ചത്.
പോളാർ സാറ്റ്ലൈറ്റ് ലോഞ്ച്വെ ഹിക്കിളിലെ (പിഎസ്എൽവി-സി51) പ്രധാന ഉപഗ്രഹം ബ്രസീലിൽ നിന്നുള്ള ആമസോണിയ-1 ആണ്. ഇത് കൂടാതെ മറ്റ് 18 ചെറിയ ഉപഗ്രഹങ്ങളും വിന്യസിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീതുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവയും ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കും. സതീഷ് ധവാൻ ഉപഗ്രഹം വഴിയാണ് ഇത് ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോകുന്നത്.
സ്പേസ് കിഡ്സ് ഇന്ത്യയാണ് സതീഷ് ധവാൻ ഉപഗ്രഹം നിർമ്മിച്ചത്. മൂന്ന് ഉപഗ്രഹങ്ങൾ ചേർന്ന യൂണിറ്റിസാറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത് രാജ്യത്തെ മൂന്ന് കോളേജുകൾ ചേർന്നാണ്. സിന്ധുനേത്ര, എസ്എഐ-1 നാനോ കണക്ട്-2 എന്നീ ഉപഗ്രഹങ്ങൾ കൂടാതെ 12 സ്പേസ് ബീ ഉപഗ്രഹങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക