വാളയാർ അമ്മയുടെ കണ്ണുനീരിൽ ഇടതുസർക്കാർ ഒലിച്ചുപോകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പെൺകുട്ടികളുടെ കുടുംബത്തോട് സർക്കാർ കാണിക്കുന്നത് നീതി നിഷേധമാണ്. തലമുണ്ഡനം ചെയ്ത് സമരം ചെയ്യുന്ന അമ്മയെ പാലക്കാട്ടെ സമരപ്പന്തലിലെത്തി ഉമ്മൻചാണ്ടി കണ്ടു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ വാളയാർ കേസിൽ വീഴ്ച വരുത്തിയ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നാണ് ഉമ്മൻചാണ്ടിയുടെ ഉറപ്പ്.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമുള്ള വാളയാർ നീതി സമരസമിതിയുടെ സമര പന്തലിലെത്തിയാണ് ഉമ്മൻചാണ്ടി കുട്ടികളുടെ അമ്മയെ കണ്ടത്. വാളയാറിൽ സംഭവിച്ചത് എല്ലാവർക്കും വ്യക്തമാണ്. എന്നിട്ടുംസ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കി എന്നാണ് സർക്കാർ പരസ്യം കൊടുക്കുന്നു. വാളയാർ അമ്മയുടെ കണ്ണുനീരിൽ സര്ക്കാര് ഒലിച്ച് പോകുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുകയാണെന്നാണ് അമ്മയുടെ ആരോപണം. ഇതിനെതിരെ സർക്കാരിനെതിരെ സംസ്ഥാനമൊട്ടാകെ പ്രചാരണത്തിനിറങ്ങുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നാലിന് കൊച്ചിയിൽ നൂറു പേർ തല മുണ്ഡനം ചെയ്ത് വൻ പ്രതിഷേധത്തിന് തുടക്കമിടാനാണ് സമരസമിതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക