വടക്കാഞ്ചേരി : നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ പോരാട്ടത്തിനിറങ്ങുന്ന അനില്‍ അക്കരയുടെ പരാജയം പ്രവചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുടെ മുന്‍ തിരഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാനുമായിരുന്ന ഇകെ ദിവാകരന് രംഗത്ത്.
ഭരണകാലയളവിലാകെ രാഷ്ട്രീയ സംഘട്ടനങ്ങളും ജനദ്രോഹനയങ്ങളും മാത്രം അവശേഷിപ്പിച്ച അനിലിനെ ജനം കൈവിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ചു നടക്കുന്ന എംഎല്‍എ അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്ന അടാട്ട് ഫാര്‍മേഴ്സ് ബാങ്കില്‍ 29 കോടിയുടെ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഭരണസമിതി പിരിച്ചു വിടുകയും, അവരുടെയെല്ലാം പേരില്‍ സര്ചാര്ജജും, സ്വത്ത് കണ്ടു കെട്ടുന്നതിനും നടപടിയായി.
അടാട്ട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പതനത്തിന് വഴിവെച്ച മുഖ്യ കാരണം ഈ അഴിമതിയാണ്. എന്റെ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടാലും മരണം വരെ അഴിമതിക്കെതിരെ പോരാടുമെന്നുള്ള അനില്‍ അക്കരയുടെ പ്രഖ്യാപനം പൂരപറമ്പിലെ പോക്കറ്റടിക്കാരന്റെ പറച്ചില് പോലെയാണന്നും ഇകെ ദിവാകരന് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക