ഇടത് വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
ഡോളര്‍, സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി നിങ്ങളുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന ആള് അല്ലെ. ആരോപണവിധേയയായ സ്ത്രീ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകയായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ മുഖ്യമന്ത്രി മറുടി പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
ശബരിമലയിലെ ചടങ്ങുകള്‍ ഭക്തരുടെ അഭിപ്രായത്തോടെയാണ് നടക്കേണ്ടത്. അല്ലാതെ ഇക്കാര്യങ്ങള്‍ ഇവിടുത്തെ ഇടത് സര്‍ക്കാരല്ല ഇക്കാര്യം തീരുമാനിക്കേണ്ടത്. കേരളത്തിലെ ഇടത് വലത് മുന്നണികളുടേത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ്. ഇവിടെ ഏറ്റുമുട്ടുന്ന അവര്‍ കേരളത്തിന് പുറത്ത് തോളില്‍ കൈയിട്ട് നടക്കുകയാണ്.
കേരളത്തെ രാജ്യത്തെ ഒന്നാം നമ്ബര്‍ സംസ്ഥാനമാക്കി മാറ്റാന്‍ നരേന്ദ്ര മോദി നേതൃത്വം നല്കുന്ന എന്‍ഡിഎയ്ക്ക് കഴിയുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുകയാണ്. കേരളത്തെ സ്വയംപര്യാപ്ത സംസ്ഥാനമാക്കിമാറ്റുന്നതിന് നിങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക