കമൽഹാസനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. മധുരയിലെ അഭിഭാഷകനാണ് ഡിഎംകെ അധ്യക്ഷനെ അധിക്ഷേപിച്ച് സംസാരിച്ചതായി പരാതി നൽകിയത്. പരാതിക്കിടയാക്കിയത്, വനിതാ ദിനത്തിൽ ചെന്നൈയിൽ നടത്തിയ പരിപാടിക്കിടെ കരുണാനിധിയെ ഇകഴ്ത്തി പറയാൻ സ്റ്റാലിൻ എന്ന് പറഞ്ഞാൽ മതിയെന്ന കമൽഹാസന്റെ പരാമർശമാണ്.
മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥിയായി വി വി രമേശൻ മത്സരിക്കും
എന്നാൽ തമിഴ്നാട്ടിൽ വീണ്ടും ഡിഎംകെ അധികാരത്തിൽ വന്നാൽ റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകും എന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രിച്ചിയിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് സ്റ്റാലിന്റെ പ്രഖ്യാപനമുണ്ടായത്. കൂടാതെ വിവിധ മേഖലകളിൽ തമിഴ്നാടിന്റെ വളർച്ച ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക