തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സാമൂഹമാധ്യമങ്ങളില്‍ പി ജയരാജന്റെ ഫാന്‍പേജുകള്‍ ഉയര്‍ത്തിയ പ്രതിഷേങ്ങളെ തള്ളി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്.
പിജെ ആര്‍മി പോലുള്ള സംഘടനകളൊന്നുമില്ലെന്നും വെറുതെ ഓരോ പേരുമിട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പേര് ദുരുപയോഗപ്പടുത്താന്‍ ഓരോരുത്തര് ഇറങ്ങിയിരിക്കുകയാണെന്നും ഇപി ജയരാജന് ആരോപിച്ചു.
‘ഒരു ആര്‍മിയും ഇല്ല. ഒരു പട്ടാളവുമില്ല ഇവിടെ. വെറുതെ ഒരോ പേരും കൊടുത്ത് നവമാധ്യമരംഗത്ത് പേര് കളങ്കപ്പെടുത്താന്‍ ഓരോരുത്തര് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. അതെല്ലാം അവസാനിപ്പിക്കാന്‍ ജയരാജന് തന്നെ പറഞ്ഞിട്ടുണ്ട്,’ ഇപി ജയരാജന് പറഞ്ഞു.
അതേസമയം സോഷ്യല്‍മീഡിയയിലെ പിജെ ആര്‍മി എന്ന ഗ്രൂപ്പുമായി തനിക്കൊരു ബന്ധവുമില്ലെന്ന് പി ജയരാജന് ആവര്‍ത്തിച്ചിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അവര്‍ പാര്‍ട്ടിക്കെതിരെ പ്രചരണം നടത്തുന്നതെന്നും ഇത് തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും പി ജയരാജന് വ്യക്തമാക്കി.
ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലക്ക് ഏത് ചുമതല നല്‍കണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാന്‍ പാര്‍ട്ടി സംഘടനക്ക് വെളിയിലുള്ള ആര്‍ക്കും സാധ്യമാവുകയില്ലെന്നും ജയരാജന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക