സഹോദരിയുടെ കാമുകന്റെ തല വെട്ടിയെടുത്ത് അത് കയ്യിൽ പിടിച്ച് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി യുവാവ്. വിവരമറിഞ്ഞ് സഹോദരി തൂങ്ങിമരിച്ചു. മധ്യപ്രദേശിലെ ജബൽപൂരിലാണ് ക്രൂരസംഭവം. 22 വയസുള്ള ധീരജ് ശുക്ല എന്ന യുവാവാണ് ദുരഭിമാനത്തിന്റെ പേരിൽ സഹോദരിയുടെ കാമുകന്റെ തല അറുത്തെടുത്തത്.
ഒരു കയ്യിൽ അറുത്തെടുത്ത തലയും മറു കയ്യിൽ കോടാലിയുമായി നടന്നു വന്നാണ് ഇയാൾ കീഴടങ്ങിയത്. വരുന്ന വഴിയെല്ലാം അറുത്തെടുത്ത തലയിൽ നിന്നും ചോരത്തുള്ളികൾ ഇറ്റ് വീഴുന്നുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
ധീരജ് ശുക്ലയുടെ സഹോദരിയും രാമങ്കര ഗ്രാമത്തിൽ ജീവിക്കുന്ന ബ്രിജേഷ് ബർമൻ എന്ന 35കാരനുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തു. പക്ഷേ രണ്ടുമാസം മുൻപ് ഇരുവരും നാട്ടിൽ നിന്നും ഒളിച്ചോടി.
പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇവരെ കണ്ടെത്തുകയും പിന്നീട് സ്വന്തം വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു. എന്നാൽ പക അവസാനിച്ചിരുന്നില്ല. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൃഷിസ്ഥലത്തിട്ടാണ് ബ്രിജേഷിനെ ധീരജ് വെട്ടിക്കൊല്ലുന്നത്. രണ്ട് കൈകളും കോടാലി കൊണ്ട് വെട്ടിയെടുത്ത ശേഷമാണ് ഇയാൾ തല അറുത്തെടുത്തത്.
പിന്നീട് തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും. കാര്യങ്ങൾ പറയുകയുമായിരുന്നു. സംഭവം അറിഞ്ഞ സഹോദരി വീടിനുള്ളിൽ തൂങ്ങിമരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക