കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്തിന് മുമ്ബില്‍ വച്ച് തല മുണ്ഡനം ചെയ്ത മുന്‍ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷിനെ സന്ദര്‍ശിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്ജ്.
പൊതുപ്രവര്‍ത്തന രംഗത്തുള്ളവരെല്ലാം ഒരു അംഗീകാരം ആഗ്രഹിക്കുന്നവരാണെന്നും അതില്‍ എന്താണ് തെറ്റെന്നും ലതികയെ ഒപ്പമിരുത്തികൊണ്ട് ശോഭനാ ജോര്‍ജ്ജ് ചോദിച്ചു. വിഷയത്തെക്കുറിച്ച് മാദ്ധ്യമപ്രവത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.
‘ഓണ്‍ലൈനില്‍ എഴുതിയെക്കുന്നത് കണ്ടു, എംഎല്‍എ ആവാനാണോ നിങ്ങള്‍ പൊതുരംഗത്ത് നില്‍ക്കുന്നതെന്ന്. ഈ ചോദിക്കുന്നവനൊക്കെ എന്തവകാശം…എന്തവകാശം? അംഗീകാരം ആഗ്രഹിക്കാത്തത് ആരാ?നമ്മള് ഒരു ഓട്ടമത്സരത്തില്‍ പങ്കെടുത്താല്‍ ഒന്നാം സ്ഥാനത്ത് എത്തണം എന്നാഗ്രഹിക്കുന്നതാണോ തെറ്റ്? എന്ന് പറയുന്നത് പോലെയല്ലേ? ഈ തലയുണ്ടല്ലോ… ഈ മൊട്ടത്തല…അതീ കേരള രാഷ്ട്രീയത്തില്‍ എന്നുമൊരു നൊമ്ബരമായിരിക്കും’- ശോഭനാ ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക