ഇടുക്കി: മന്ത്രി എംഎം മണി പ്രതിനിധീകരിക്കുന്ന നിയോജക മണ്ഡലമാണ് ഉടുമ്പഞ്ചോല. എംഎം മണി തന്നെയാണ് ഇത്തവണയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഉടുമ്പഞ്ചോല മണ്ഡലത്തില്‍ ഇഎം ആഗസ്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
ഇഎം ആഗസ്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതോടെ മണ്ഡലത്തില്‍ നടക്കാന്‍ പോകുന്നത് പഴയ പോരാട്ടത്തിന്റെ ആവര്‍ത്തനമാണ്. 1996ല്‍ നടന്ന തെരഞ്ഞെടുപ്പിലും എംഎം മണിയും ഇഎം ആഗസ്തിയുമാണ് അന്ന് മണ്ഡലത്തില്‍ ഏറ്റുമുട്ടിയത്.
അന്ന് ഇഎം ആഗസ്തിക്കായിരുന്നു വിജയം. ഇക്കുറി എംഎം മണി രണ്ടാം വിജയം ലക്ഷ്യമിടുന്നു. തടയിടുക എന്ന ഉത്തരവാദിത്വമാണ് ആഗസ്തിക്ക് യുഡിഎഫ് നല്‍കിയിട്ടുണ്ട്. രണ്ട് പേരും തങ്ങളുടെ ലക്ഷ്യം നേടുന്നതിന് വേണ്ടി മത്സരിക്കുമ്പോള്‍ മണ്ഡലത്തിലെ പോരാട്ടം കനക്കും.
കഴിഞ്ഞ തവണ 1109 വോട്ടുകള്‍ക്കാണ് എംഎം മണി വിജയിച്ചു കയറിയത്. സേനാപതി വേണുവായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക