കൊല്ലത്ത് നിന്നും മുകേഷും ബാലുശേരിയില്‍ നിന്ന് ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ മുകേഷ്.
രമേഷ് പിഷാരടി കൂടി വേണം എന്നാണ് മുകേഷ് പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ബഡായി ബംഗ്ലാവ് നടത്താവുന്നതേയുള്ളുവെന്നും മുകേഷ് പറഞ്ഞു.
കൊല്ലത്തെ ജനങ്ങള്‍ക്ക് ഇത്തവണ പരാതികളില്ലെന്നും മുകേഷ് പറഞ്ഞു. എംഎല്‍എ മണ്ഡലത്തില്‍ ഇല്ലായെന്ന പ്രതിപക്ഷം പ്രചാരണം തെറ്റാണ്. ഈ പ്രചാരണം അല്ലാതെ കോണ്‍ഗ്രസിന് മറ്റൊന്നും ഉയര്‍ത്താന്‍ ഇല്ല. താന്‍ 1300 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഉറപ്പാണ് എല്‍ഡിഎഫ് എന്ന് പറയുന്നത് ‘കൊല്ലത്ത് ഉറപ്പാണ് മുകേഷ്’ എന്ന് പറയാമെന്നും മുകേഷ് കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസും എല്‍ഡിഎഫും കൊല്ലത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുകേഷ് ആരോപിച്ചു.
എന്നാല്‍ താന്‍ അതിനെകുറിച്ചൊന്നും ആലോചിക്കുന്നില്ലെന്ന് നടന് വ്യക്തമാക്കി. ബിന്ദു കൃഷ്ണയാണ് മുകേഷിനെതിരെ യുഡിഎഫില്‍ നിന്നും ജനവിധി തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക