സൗരവ് ഗാംഗുലിയെ പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ഉദ്ദേശിച്ചിരുന്നെന്ന് ബംഗാളിലെ സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യ. ഇതില്‍ നിന്നും ഗാംഗുലിയെ പിന്തിരിപ്പിച്ചത് താനാണെന്നും അശോക് ഭട്ടാചാര്യ പറയുന്നു.
‘ സൗരവിന്റെ കാര്യത്തില്‍ ബിജെപിക്ക് എന്നോട് വലിയ ദേഷ്യമുണ്ട്. രാഷ്ട്രീയപ്രവേശത്തെ സൗരവ് എന്നോട് ഉപദേശം ചോദിച്ചു. രാഷ്ട്രീയം വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അതിന് എന്നോട് എന്തിനാ ബിജെപിക്ക് ദേഷ്യം. തീരുമാനം എന്റേതല്ലല്ലോ. സൗരവ് ഗാംഗുലിയുടേതല്ലേ,?’ അശോക് ഭട്ടാചാര്യ പറഞ്ഞു.
സൗരവ് ഗാംഗുലി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍ നടത്തിയ റാലിയില്‍ പങ്കെടുക്കുമെന്ന് സൂചനകള്‍ വന്നിരുന്നെങ്കിലും ഗാംഗുലി പങ്കെടുത്തിരുന്നില്ല. ഈ തീരുമാനം തന്റെ ഉപദേശപ്രകാരമാണെന്നാണ് അശോക് ഭട്ടാചാര്യ പറയുന്നത്.
‘ബിജെപിക്ക് നല്ല നേതാക്കളോ സ്ഥാനാര്‍ത്ഥികളോ ഇല്ല. മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളുകളെ കടത്തിക്കൊണ്ടു പോവുകയാണ് അവര്‍,’ അശോക് ഭട്ടാചാര്യ പറഞ്ഞു.
സൗരവും ഗാംഗുലിയും അശോക് ഭട്ടാചാര്യയും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. നേരത്തെയും ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ അശോക് ഭട്ടാചാര്യ പരസ്യമായ പ്രസ്താവനകള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക