ഉത്തര്‍പ്രദേശ്: പഴകിയ ഭക്ഷണം തരുന്നു എന്ന ആരോപണവുമായി അമ്മായിമ്മയ്ക്കെതിരെ മരുമകള്‍ പൊലീസില്‍ പരാതി നല്കി. പരാതി കേട്ട പൊലീസ് ആദ്യമൊന്ന് അമ്ബരന്നു.
അമ്മായിയമ്മ പഴകിയ ഭക്ഷണങ്ങള്‍ നല്‍കുന്നുവെന്നായിരുന്നു മരുമകളുടെ പരാതി. ഇത് കഴിച്ച് തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുവെന്നും യുവതി പൊലീസിനോട് പരാതിയായി പറഞ്ഞു. പഴകിയ ഭക്ഷണം കഴിച്ച് തനിക്ക് മതിയായെന്നും അമ്മായിയമ്മ മുഴുവന്‍ സമയവും ടെലിവിഷന്‍ മുന്നില്‍ ഇരിപ്പാണെന്നുമാണ് യുവതി പറയുന്നത്.
പരാതി കേട്ട് സ്ഥലത്തെത്തിയ പൊലീസ് മരുമകളുടേയും അമ്മായിയമ്മയുടേയും പരാതികള്‍ കേട്ട് ഇതെങ്ങനെ പരിഹരിക്കും എന്ന അമ്ബരപ്പിലായിരുന്നു പൊലീസ്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് പരാതിക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
മരുമകളുടെ പരാതി കള്ളമാണെന്നാണ് അമ്മായിയമ്മയുടെ നിലപാട്. താന്‍ ഭക്ഷണം ഉണ്ടാക്കുമ്ബോള്‍ മരുമകള്‍ സഹായിക്കില്ലെന്നും ഏത് സമയവും മൊബൈലില്‍ നോക്കിയിരിപ്പാണെന്നുമാണ് അമ്മായിയമ്മയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക