തിരുവനന്തപുരം: സംസ്ഥാനത്തെ 140 പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വ്യാജവോട്ടര്‍മാരെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാന്‍ സംസ്ഥാനതലത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്.
ഉദുമയില്‍ കുമാരി എന്ന സ്ത്രീ അഞ്ചു തവണ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു. ഒരേ ഫോട്ടോയും വിലാസവും നല്‍കിയാണ് പേര് ചേര്‍ത്തിരിക്കുന്നത്.
സമഗ്രമായ അന്വേഷണം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരുടേത് ഗുരുതരമായ കൃത്യവിലോപമാണ്. ഇവര്‍ക്കെതിരെ നിയനടപടി സ്വീകരിക്കണം.
വ്യാജ വോട്ടര്‍മാരെ നീക്കം ചെയ്യണം. ഇവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുത്. ഡിജിറ്റല്‍ സംവിധാനമായതിനാല്‍ കള്ളവോട്ട് ചെയ്യാന്‍ പേര് ചേര്‍ത്തവരെ പെട്ടെന്ന് കണ്ടെത്താനാകും.
140 മണ്ഡലങ്ങളിലും വോട്ടര്‍പട്ടിക പരിശോധിച്ച് കുറ്റമറ്റതും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക