ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ബോളിങ്ങിന് അവസരം നല്‍കാത്തത് ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ പ്രസ്ഥാവനയെ വിമര്‍ശിച്ച് മുന്‍ താരം വീരേന്ദര്‍ സെവാഗ്.
ഹാര്‍ദിക് പാണ്ഡ്യയുടെ ജോലിഭാരം ലഘൂകരിക്കുന്നതിനായി ഏകദിന പരമ്പര വിട്ടുകൊടുക്കാമെന്നാണോ പറയുന്നതെന്ന് സെവാഗ് ചോദിച്ചു.
‘ഇന്ത്യയ്ക്ക് ഈ പരമ്പരയ്ക്ക് ശേഷം ഉടനെയൊന്നും മത്സരങ്ങളില്ല. ആകെയുള്ളത് ഐ.പി.എല്‍ മാത്രമാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ജോലിഭാരം ലഘൂകരിക്കുന്നതിനായി ഏകദിന പരമ്പര വിട്ടുകൊടുക്കാമെന്നാണ് അവര്‍ പറയുന്നത്? അദ്ദേഹത്തിന് 5-6 ഓവര്‍ ബോള്‍ ചെയ്യാന്‍ നല്കിയാലും വലിയ പ്രശ്മില്ലെന്നാണ് എന്റെ അഭിപ്രായം.’
‘എല്ലാ ബോളര്‍മാരുടെയും ജോലിഭാരം ലഘൂകരിക്കാനാണ് ടീം ശ്രമിക്കുന്നതെന്നാണ് കോഹ്ലി പറയുന്നത്. ജോലിഭാരം ലഘൂകരിക്കുന്നതിന് ഒരു ഓവര്‍ പോലും ബോള്‍ ചെയ്യിക്കാതിരിക്കുന്നത് ശരിയായ രീതിയല്ല. 50 ഓവര്‍ പൂര്‍ണമായും ഫീല്‍ഡ് ചെയ്യുന്നതും സത്യത്തില്‍ വലിയ അധ്വാനമല്ലേ? അപ്പോള്‍പ്പിന്നെ 5-6 ഓവര്‍ ബോള്‍ ചെയ്യാന്‍ നല്കിയാല് എന്താണ് പ്രശ്നം? അതുകൊണ്ട് ജോലിഭാരം കൂടുമോ?’
‘ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ജോലിഭാരം കൂടുതലാണെന്ന കണ്ടെത്തല്‍ ആരുടേതാണെന്ന് എനിക്കറിയില്ല. ശസ്ത്രക്രിയയ്ക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ പാണ്ഡ്യ അധികം കളത്തിലിറങ്ങിയിട്ടില്ല എന്നതാണ് വാസ്തവം. ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം പൂര്‍ണമായും പുറത്തിരുന്നു. ടി20 പരമ്പരയിലും ഇപ്പോള്‍ രണ്ട് ഏകദിനങ്ങളിലും കളിച്ചു. ഇതിനിടെ എപ്പോഴാണ് അദ്ദേഹം അമിതമായി ജോലി ചെയ്യേണ്ടിവന്നത്?’ സെവാഗ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക