ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ബൈക്കിലെത്തിയ മൂവര്‍സംഘം ഭര്‍ത്താവിനൊപ്പം യാത്രചെയ്തിരുന്ന യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ അക്രമികള്‍ ദമ്പതികളുടെ സ്വര്‍ണവും പണവും കവര്‍ന്നു.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇരുചക്രവാഹനത്തില്‍ യാത്രചെയ്തിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ സംഘം തടയുകയായിരുന്നു. പിന്നീട് യുവതിയെ സമീപത്തെ വനത്തിലെത്തിച്ച് കൂട്ടബലാല്‍സംഗത്തിരയാക്കി. ദൃശ്യം ക്യാമറയില്‍ ചിത്രീകരിച്ചു. പതിനായിരം രൂപയും സ്വര്‍ണാഭരണങ്ങളും സംഘം കവര്‍ന്നതായും പരാതിയിലുണ്ട്.
വിവരം പുറത്തുപറഞ്ഞാല്‍ ജീവന് നഷ്ടപ്പെടുമെന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മൂന്നു പേരടങ്ങുന്ന സംഘമാണ് കൃത്യത്തിനുപിന്നിലെന്ന് പൊലീസ് പറഞ്ഞു.
ആഗ്ര പൊലീസിനാണ് കേസിന്റെ അന്വേഷണച്ചുമതല. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം ഡോഗ് സ്ക്വാഡിന്റെയും വിരലടയാളവിദഗ്ധരുടെയും സാന്നിധ്യത്തില്‍ തെളിവുകള്‍ ശേഖരിച്ചു. കൂട്ടബലാല്‍സംഘം മോഷണം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുനേരെ ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റു പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക