പ്രഭാത ഭക്ഷണം കൃത്യം 6.30ന്. ഇഡ്ലിയും ദോശയുമുണ്ടാകും കൂടെ ചായയും.10.30നു ചായയും ലഘു കടിയും. 12.30ന് ഉച്ചയൂണിന് രണ്ടു തരം ( മത്സ്യം ഉൾപ്പടെ) കറിയും രണ്ടു തരം തോരനും. 3.30നും 7നും ചായയും ലഘു കടിയും– 65 രൂപ കൊടുത്താൽ രുചികരമായ ഭക്ഷണം ഉദ്യോഗസ്ഥരുടെ അടുത്തെത്തും. കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ, കഫേ എന്നിവയിലൂടെയാണു ഭക്ഷണം വിതരണം ചെയ്യുക.
ഈ സംരംഭം ഇല്ലാത്ത സ്ഥലങ്ങളിൽ പ്രാദേശികമായ അയൽക്കൂട്ടങ്ങൾ വഴി ഭക്ഷണം എത്തിക്കും. അതത് പഞ്ചായത്തുകളിൽ സിഡിഎസിനാണു ചുമതല. ജില്ലയിലെ 11 നിയോജക മണ്ഡല കേന്ദ്രങ്ങളിലും സജീവ സാന്നിധ്യമായിരിക്കും കുടുംബശ്രീ പ്രവർത്തകർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആഹാരം ലഭിച്ചതുമായി ബന്ധപ്പെട്ടു ചില ബൂത്തുകളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ അത് ഒഴിവാക്കാനാണ് കുടുംബശ്രീ മിഷൻ മെനു ഓർഡറും തുകയും മുൻകൂട്ടി വാങ്ങുന്നത്.
∙ ജില്ലയിലെ പോളിങ് സ്റ്റേഷനുകളിൽ പോളിങ് അസിസ്റ്റുമാരായി 4,000 കുടുംബശ്രീ പ്രവർത്തകർ. തെർമൽ സ്കാനിങ്ങിനും സാനിറ്റൈസർ വിതരണത്തിനുമാണിത്.
∙കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന വെബ് കാസ്റ്റിങ് കേന്ദ്രത്തിലും കുടുംബശ്രീ പ്രവർത്തകർ സജീവമായിരിക്കും. കംപ്യൂട്ടർ ഓപറേറ്റർമാരായി 50 പേർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക