ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിക്കാൻ ദൂതന്മാർ ഇന്ന് വനമേഖലയിലേക്ക് പുറപ്പെടും. കൂടാതെ മാവോയിസ്റ്റുകളുമായി ചർച്ച നടത്തും. ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാനാണ് ശ്രമം നടത്തുന്നത്.
മാവോയിസ്റ്റുകൾ കസ്റ്റഡിയിലുള്ള സൈനികന്റെ ചിത്രം പുറത്തുവിട്ടിരുന്നു. മാവോയിസ്റ്റുകൾ പുറത്തുവിട്ടത് മാവോയിസ്റ്റ് ക്യാമ്പിലെന്ന് കരുതപ്പെടുന്ന സ്ഥലത്തെ താത്കാലിക ഷെഡിലിരിക്കുന്ന ജവാൻ രാകേശ്വർ സിംഗ് മൻഹാസിന്റെ ചിത്രമാണ്. മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന വെടിവെപ്പിനു പിന്നാലെ ഏപ്രിൽ മൂന്നിനാണ് ഇദ്ദേഹം കാണാതാവുന്നത്. 22 സുരക്ഷാ ഉദ്യോഗസ്ഥർ സംഭവത്തിൽ വീരമൃത്യു വരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക