തൃശൂര്‍ : തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം ചേരണമെന്ന ആവശ്യവുമായി ചീഫ് സെക്രട്ടറിക്ക് ജില്ലാ കലക്ടറുടെ കത്ത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതുള്‍പ്പെടെ ചര്‍ച്ചചെയ്യണം.
അതേസമയം, ഡിഎംഒയ്ക്കെതിരെ ദേവസ്വങ്ങള്‍ രംഗത്തെത്തി. പൂരത്തെ തകര്‍ക്കാനാണ് ഡി.എം.ഒയുടെ ശ്രമം. കോവിഡ് മരണം പെരുകുമെന്ന ഡിഎംഒയുടെ കണക്ക് ഊതിപ്പെരുപ്പിച്ചതാണെന്നും ദേവസ്വങ്ങള്‍ പറഞ്ഞു.
എന്നാൽ, തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ പതിവുപോലെ നടത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. തിരക്ക് കുറയ്ക്കുന്നത് മാത്രമാണ് പരിഗണനയിലെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക