ആലപ്പുഴ: പേഴ്സണല്‍ സ്റ്റാഫിനെയും ഭാര്യയെയും അപമാനിച്ചെന്ന പരാതിയില്‍ ‘പൊളിറ്റിക്കല്‍ ക്രിമിനലുകള്‍’ ആരോപണം ആവര്‍ത്തിച്ച് മന്ത്രി ജി സുധാകരന്. പേഴ്സണല്‍ സ്റ്റാഫിനെയോ ഭാര്യയെയോ അപമാനിച്ചിട്ടില്ല.
ആ പരാതി വസ്തുതാവിരുദ്ധമാണ്. തനിക്കെതിരെ ക്രിമിനല്‍ പൊളിറ്റിക്കല്‍ മൂവ്മെന്റാണ് നടക്കുന്നത്. ഇത്തരക്കാര്‍ ആലപ്പുഴ ജില്ലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നുകയാണെന്നും ജി സുധാകരന് ആരോപിച്ചു.
തനിക്കെതിരെ പല പാര്‍ട്ടികളില്‍പ്പെട്ട സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പേഴ്സണല്‍ സ്റ്റാഫിനെയും ഭാര്യയെയും അവര്‍ ഉപയോഗിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പേഴ്സണല്‍ സ്റ്റാഫംഗമായിരുന്നയാള്‍ക്കെതിരെ ഒരു നടപടിയും എടുക്കുണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരെ അവരെ ഉപയോഗിച്ചു എന്നാണ് പറഞ്ഞത്.
തനിക്കെതിരെയുള്ള പരാതികള്‍ക്ക് പിന്നില്‍ ജില്ലയുടെ പല ഭാഗത്ത് നിന്നുള്ള ഗ്യാങ്ങുകളാണ്. ഇതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്നും അത്തരത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലുണ്ടെങ്കില്‍ അത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക