വാരാന്ത്യ ലോക്ക്ഡൗണ്‍ ഇപ്പോള്‍ വേണ്ടെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ കോര്‍കമ്മറ്റിയില്‍ തീരുമാനം. രോഗവ്യാപനം തീവ്രമായ മേഖലകളില്‍ എല്ലാ വീട്ടിലും കോവിഡ് പരിശോധന നടത്തും. വൈറസിന്റെ ജനിതക പഠനം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
രോഗവ്യാപനം കൂടിയ ജില്ലകളിലെ കലക്ടര്‍മാര്‍ പ്രാദേശിക ലോക്ക്ഡൗണെങ്കിലും വേണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും ഉടനതു വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോഴുള്ള കോവിഡ് നിയന്ത്രണ നടപടികള്‍ വിലയിരുത്തിയ ശേഷം മതി പുതിയ നിയന്ത്രണങ്ങളെന്നാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ കോര്‍കമ്മറ്റിയുടെ അഭിപ്രായം. രാത്രികാല നിയന്ത്രണങ്ങളും പൊതു ഇടങ്ങളിലും ഗതാഗത സംവിധാനത്തിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പ്രയോജനം കാണുന്നുവോ എന്ന് പരിശോധിക്കും. ഇത് വ്യക്തമാകാന്കുറഞ്ഞത് ഒരാഴ്ചയെങ്കിലും സമയം ആവശ്യമാണ്.
രോഗവ്യാപനം അതിതീവ്രമായ മേഖലകളില്‍ പരിശോധന ഗണ്യമായി ഉയര്‍ത്തും. ഒരുപ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആ ജില്ലയിലെ ശരാശരിയെക്കാള്‍ ഇരട്ടിയാണെങ്കില്‍ ആ വാര്‍ഡിലേയോ പഞ്ചായത്തിലേയോ എല്ലാ വീട്ടിലും പരിശോധന നടത്തും. കോവിഡ് വൈറസിന് ജനിതകമാറ്റം വന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഇത് എത്രമാത്രം രോഗവ്യാപനം ഉണ്ടാ കുന്നതിനും തീവ്രത വര്‍ധിപ്പിക്കുന്നതിനും കാരണമായി എന്ന് പഠിക്കും. ആശുപത്രികളിലെ സൗകര്യവും കമ്മറ്റി വിലയിരുത്തി. സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ സൗകര്യം തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക