ഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് രണ്ടാം വരവ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യാത്രവിലക്കുമായി വിവിധ രാജ്യങ്ങള്‍. യുഎഇ, ഒമാന്‍, സിംഗപ്പൂര്‍, ബ്രിട്ടന് എന്നിവരാണ് യാത്രാവിലക്കേര്‍പ്പെടുത്തിയ പ്രധാനപ്പെട്ട രാജ്യങ്ങള്‍.
ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് യുഎഇ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എമിറേറ്റ്സും ഫ്ളൈ ദുബായിയും ഇക്കാര്യം ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു.
ഏപ്രില്‍ 24 വൈകിട്ട് ആറു മുതലാണ് ഒമാനിലെ വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യാഗത്തിലാണു തീരുമാനം. സ്വദേശി പൗരന്മാര്, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കു യാത്രാ വിലക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്
. ഒമാന്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്നുള്ളവരെ പ്രവേശിപ്പിക്കില്ല. ഒമാനില്‍ നിന്നും യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയവര്‍ ഇതോടെ പ്രതിസന്ധിയിലാവും. കഴിഞ്ഞ തവണയെക്കാള്‍ കൂടുതല്‍ ദിവസങ്ങള്‍ യാത്രവിലക്ക് നീളാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊവിഡിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയെ ബ്രിട്ടന് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 24 മുതല്‍ 30 വരെ ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ വിലക്കുകയും ചെയ്തു. സിംഗപ്പൂരും യാത്രവിലക്ക് നിലവില്‍ വന്നിട്ടുണ്ട്. പൗരന്മാര് ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും സിംഗപ്പൂര്‍ നിര്‍ദേശിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക