തെക്കേ ഇന്ത്യയെ അപേക്ഷിച്ച് വടക്കേ ഇന്ത്യയില്‍ പശുക്കളെ ആരാധിക്കുന്നവര്‍ അധികമാണ്. ഇപ്പോഴിതാ ഗോമൂത്രത്തില്‍ കുളിക്കുന്ന ഒരു വ്യക്തിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വടക്കേ ഇന്ത്യയിലെ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ ഉള്‍പ്പെട്ടവര്‍ ഇപ്പോള്‍ ഇങ്ങനെയാണ് എന്ന അര്‍ത്ഥത്തോടെയാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്.
അത്തരത്തിലൊരു പോസ്റ്റിന്റെ പൂര്‍ണ രൂപം നോക്കാം:
‘വരള്‍ച്ച കൊണ്ടാണ് തെറ്റിദ്ധരിക്കരുത് വടക്കേ ഇന്ത്യയിലെ സംഘികള്‍ ഇപ്പോള്‍ ഇങ്ങനെയാണ്’
https://www.facebook.com/100001474683433/videos/4009500959109021/
എന്നാല്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ ഇന്ത്യയില്‍ നിന്നുള്ളതല്ലെന്ന് ആന്റി ഫേക്ക് ന്യൂസ് വാര് റൂം കണ്ടെത്തി.
ആഫ്രിക്കന്‍ രാജ്യമായ തെക്കന്‍ സുഡാനില്‍ നിന്നുള്ളതാണ് യഥാര്‍ത്ഥ ദൃശ്യങ്ങൾ. .പ്രചരിക്കുന്ന പോസ്റ്റുകള്‍ ഗൂഗിള്‍ കീവേഡുളുടേയും ഇന്‍വിഡ് ടൂളിന്റേയും സഹായത്താല്‍ പരിശോധിച്ചപ്പോള്‍ സമാനമായ നിരവധി വീഡിയോ ദൃശ്യങ്ങളും, ന്യൂസ് ആർട്ടിക്കിളുകളും കണ്ടെത്താന്‍ സാധിച്ചു.
ആഫ്രിക്കന്‍ രാജ്യമായ തെക്കന്‍ സുഡാനിലെ ‘മണ്ടാരി’ എന്ന ഗോത്ര വിഭാഗത്തിലെ ആളാണ് വീഡിയോയിലുള്ളത്. പശുക്കളെ പരിപാലിച്ച് ഉപജീവനം നടത്തുന്നവരാണ് ഇവരെന്ന് സമാന വിഷയത്തെക്കുറിച്ചുള്ള നിരവധി ആര്‍ട്ടിക്കിളുകള്‍ പരിശോധിച്ചതിലൂടെ കണ്ടെത്താന്‍ സാധിച്ചു. ഡെയ്ലി മെയ്ലിന്റെയും, സി.എന്‍.എന്നിന്റെയും ചിത്രങ്ങളടങ്ങിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മണ്ടാരി ഗോത്ര വിഭാഗത്തിന്റെ വസ്ത്രധാരണ രീതിയും, സൗത്ത് സുഡാനിലെ അന്തരീക്ഷ ഘടനയും മനസ്സിലാക്കാന്‍ സാധിക്കും.
മണ്ടാരി ഓൺലൈൻ എന്ന വെബ്സൈറ്റിൽ നിന്നും സമാനമായ മറ്റൊരു ചിത്രവും കണ്ടെത്താനായി. ഇന്ത്യയില്‍ കാണപ്പെടുന്ന ഏതൊരു ഗോത്ര വിഭാഗത്തില്‍ നിന്നും വ്യത്യസ്തമായ വസ്ത്രധാരണ രീതിയും ശരീര ഭാഷയുമാണ് ആഫ്രിക്കന്‍ വംശജരായ മണ്ടാരികള്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക