നിശ്ചയിച്ചിരുന്ന എല്ലാ തെരഞ്ഞെടുപ്പ് യോഗങ്ങളും റദ്ധാക്കി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. പകരം വെർച്വൽ യോഗങ്ങൾ സംഘടിപ്പിക്കുകയും അതിലൂടെ ജനങ്ങൾക്ക് മുന്നിലെത്തുകയും ചെയ്യുമെന്ന് മമത ബാനർജി വ്യക്തമാക്കി. ‘രാജ്യത്തുടനീളമുള്ള കോവിഡ് കേസുകളുടെയും, തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിന്റെയും പശ്ചാത്തലത്തിൽ മുൻകൂട്ടി നിശ്ചയിച്ച എല്ലാ യോഗങ്ങളും റദ്ദാക്കുന്നു. വെർച്വൽ യോഗങ്ങളിലൂടെ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലും’ മമത ബാനർജി ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അവസാന രണ്ടു ഘട്ട വോട്ടെടുപ്പുകൾക്കു മുന്നോടിയായാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പൊതു റാലികൾ, കാൽനടയാത്രകൾ, റോഡ്ഷോകൾ എന്നിവ നിരോധിച്ചിരിക്കുന്നത്. അഞ്ഞൂറിൽ താഴെ മാത്രം ആളുകൾ പങ്കെടുക്കുന്ന യോഗങ്ങൾ സംഘടിപ്പിക്കുകയുള്ളു.
പിടിവിട്ട് കോവിഡ്! സംസ്ഥാനത്ത് ഇന്ന്26 ,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 27 മരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക