കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ പൊതു ഗതാഗതങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. രാത്രികാല കർഫ്യൂവിലും പൊതുഗതാഗതം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ 60% ദീർഘദൂര സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. എന്നാൽ യാത്രകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കിടയിലും കെഎസ്ആർടിസി നിർദേശിക്കുന്ന ചട്ടങ്ങൾ പാലിയ്ക്കേണ്ടതുണ്ട്.
കോവിഡ് പ്രതിരോധം: കേരള പൊലീസിന്റെ മാസ്ക് ട്രോള്‍ വിവാദത്തില്‍
മാസ്ക് ധരിക്കാത്ത ഒരാളെപ്പോലും ബസിൽ പ്രവേശിപ്പിക്കില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. ബസിൽ യാത്ര ചെയ്യുന്നവർ യാത്രയിലുടനീളം മാസ്ക് ശരിയായ രീതിയിൽ ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടർമാർ ഉറപ്പ് വരുത്തും. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തവരെ യാത്രചെയ്യാൻ അനുവദിക്കില്ല. മാത്രമല്ല, എല്ലാ ഡിപ്പോയിലും ജീവനക്കാർക്ക് കൈ വൃത്തിയാക്കാൻ സോപ്പും വെള്ളവും ലഭ്യമാക്കും.
എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം; കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ
അതേസമയം, കണ്ടക്ടർമാരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സർവീസ് കഴിഞ്ഞുവരുന്ന ബസുകൾ അണുവിമുക്തമാക്കിയതിന് ശേഷമേ അടുത്ത സർവീസ് ആരംഭിക്കുകയുള്ളു. കെഎസ്ആർടിസിയുടെ നിർദേശങ്ങൾ എല്ലാ ബസുകളിലും ബസ് സ്റ്റേഷനുകളിലും പ്രദർശിപ്പിക്കും, ഇതോടൊപ്പം ഈ വിവരം സ്റ്റേഷനുകളിൽ അനൗൺസ്മെന്റും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക