തമിഴ്നാട് ഈറോഡില്‍ ആറു വയസുകാരിയെ ബലിനല്കാന് ശ്രമം. അച്ഛനും അമ്മയും അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. കുടുംബത്തില്‍ അഭിവൃദ്ധിയുണ്ടാകുമെന്ന മന്ത്രവാദിയുടെ വാക്കുകേട്ടായിരുന്നു ക്രൂതയ്ക്കൊരുങ്ങിയത്. മുത്തശി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടൊണ് സംഭവം പുറം ലോകം അറിയുന്നത്.
ഈറോഡ് സത്യമംഗലത്തിനടുത്തുള്ള പിള്ളിയാം പെട്ടിയിലാണു സംഭവം.കൊച്ചുമകളെ മകളും ഭര്‍ത്താവും ബലിനല്കാന് ശ്രമിക്കുന്നുവെന്ന് കാണിച്ചു അറുപതുകാരിയായ ഭാഗ്യമെന്ന സ്ത്രീയാണു പൊലീസിനെ സമീപിച്ചത്.
മകളുട പതിനഞ്ചു വയസുള്ള മകനാണു കൂടപിറപ്പിനെ അച്ഛനും അമ്മയും കൊല്ലാന്‍ പോകുന്ന വിവരം മുത്തശിയെ അറിയച്ചത്. ഓടിയെത്തിയ ഭാഗ്യത്തെ മകളും ഭര്‍ത്താവും ആട്ടിയിറക്കിയതോടെ നേരെ എസ്.പി ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു
പരാതി ഗൗരവമായെടുത്ത പൊലീസ് ഭാഗ്യത്തിന്റെ മകള്‍ രഞ്ജിത,ഭര്‍ത്താവ് രമേശ്,രമേശിന്റെ മറ്റൊരു ഭാര്യ ഇന്ദുമതി,മന്ത്രവാദിയായ ധനലക്ഷ്മി,മാരിയപ്പന് എന്നിവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
ധനലക്ഷ്മിയുടെ പ്രേരണയില്‍ വീട്ടില്‍ മനുഷ്യകുരുതിക്ക് ഒരുക്കം തുടങ്ങിയിരുന്നതായി രമേശും ഭാര്യമാരും സമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക