ഉത്തർപ്രദേശ് മഥുര ജയിലിൽ നിന്ന് കോവിഡ് രോഗബാധിതനായി ഗുരുതരാവസ്ഥയിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനം വൈകുമെന്ന് രാഹുൽ ഈശ്വർ.
കാപ്പന്റെ മോചനത്തിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം സവർണ ഹിന്ദു സമുദായത്തിലെ ഒരു അഭിഭാഷകനെ നിയമിക്കുക എന്നതാണെന്നും രാഷ്ട്രീയം പറയാൻ നിന്നാൽ നിങ്ങളുടെ ഭർത്താവ് ജയിലിൽ തന്നെ കിടക്കുമെന്നും രാഹുൽ സിദ്ദീഖ് കാപ്പന്റെ ഭാര്യയോട് പറഞ്ഞു.
ഇതുതന്നെയാണ് നമ്മുടെ രാജ്യത്തിന്റെ ഏത് കാലത്തേയും അവസ്ഥയെന്നും രാഹുൽ കൂട്ടിചേർത്തു. റിപ്പോർട്ടർ ടിവിയിലെ ചർച്ചയിൽ പങ്കെടുത്ത് കൊണ്ടാണ് രാഹുൽ ഈശ്വർ ഇക്കാര്യം പറഞ്ഞത്.
അവിടങ്ങളിൽ കൂടുതലും ഞങ്ങളുടെ സമുദായത്തിലെ ആൾക്കാരാണ്. അതുകൊണ്ട് സംഭവിക്കാൻ പോകുന്നത് മഅദനിയെ പോലെ വർഷങ്ങൾ കടന്നുപോകും. ഡോക്ടർ കഫീൽ ഖാനെ പോലെയുള്ള ഒരാൾ പോലും ആറു മാസം ജയിലിൽ കിടന്നു എന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
നല്ല ബിജെപിക്കാരുണ്ടെന്നും എന്നാൽ അവർ നിങ്ങളെ പിന്തുണച്ചാൽ ഇസ്ലാമിസ്റ്റുകൾക്ക് കുട പിടിക്കുന്നൂയെന്നോ, ദേശീയതയിൽ വെള്ളം ചേർക്കുന്നൂയെന്ന ആരോപണം വരുമെന്നും രാഹുൽ പറഞ്ഞു.
അതേസമയം, സിദ്ധീഖ് കാപ്പനെ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 യുഡിഎഫ് എംപിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണയ്ക്ക് കത്തുനൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക