ബോളിവുഡ് താരം പ്രയങ്ക ചോപ്ര ഇന്ത്യക്ക് വേണ്ടി അമേരിക്കയോട് വാക്സിന് ആവശ്യപ്പെട്ടിരിക്കുകയാണ്. വാക്സ് ലൈവ് എന്ന കാപെയിനിന്റെ ഭാഗമായി സ്വന്തം രാജ്യത്തിന് വേണ്ടി തന്റെ ശബ്ദം ഉപയോഗിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഇ
തേ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും, യുഎസ് സര്‍ക്കാരിനോടും ഇന്ത്യക്ക് വാക്സിന് നല്കാന് ്പ്രിയങ്ക ആവശ്യപ്പെട്ടു. ആസ്ട്രസെനെക ലോകം മുഴുവന്‍ നല്‍കിയതിന് നന്ദി. പക്ഷെ എന്റെ രാജ്യത്തെ സ്ഥിതി വളരെ മോശമാണ്. നിങ്ങക്ക് എത്രയും പെട്ടന്ന് കുറച്ച് വാക്സിന് ഇന്ത്യക്ക് നല്‍കുമോ എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.
‘എന്റെ ഹൃദയം തകരുന്നു. ഇന്ത്യ കൊവിഡ് കാരണം ഗുരുതരാവസ്ഥയിലാണ്. അമേരിക്കയാണെങ്കില്‍ 550 മില്യണ്‍ വാക്സിന് കൂടി വാങ്ങിയിരിക്കുന്നു. ആസ്ട്രസെനെക ലോകം മുഴുവന്‍ നല്‍കിയതിന് നന്ദി. പക്ഷെ എന്റെ രാജ്യത്തെ സ്ഥിതി വളരെ മോശമാണ്. നിങ്ങക്ക് എത്രയും പെട്ടന്ന് കുറച്ച് വാക്സിന് ഇന്ത്യക്ക് നല്‍കുമോ?’
അതേസമയം രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കെ ജനങ്ങള്‍ വീടുകളിലും മാസ്ക് ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കേന്ദ്രം. വീടുകളിലേക്ക് അതിഥികളെയും മറ്റും ക്ഷണിക്കുന്ന പ്രവണതയില്‍ നിന്നും പിന്തിരിയണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
നിലവിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരിത്തി സംസാരിക്കവെ നീതി ആയോഗ് അംഗം വികെ പോളാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക