ഹൈദരാബാദ്∙കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടു പോകാന്‍ ആംബുലൻസ് ലഭിക്കാതെ വന്നതോടെ ബൈക്കിലിരുത്തി സംസ്കരിക്കാൻകൊണ്ടുപോയി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. 50 വയസുള്ള സ്ത്രീ കോവിഡ് ലക്ഷണങ്ങളോടെയാണ് മകനും മരുമകനുമൊപ്പം കഴിഞ്ഞദിസവം ആശുപത്രിയിലെത്തിയത്.എന്നാൽ വൈകാതെ തന്നെ ആരോഗ്യനില വഷളാവുകയും മരിക്കുകയും ചെയ്തു.
ഗ്രാമത്തിൽ മൃതദേഹം സംസ്കരിക്കുന്ന സ്ഥലത്തേക്കു െകാണ്ടുപോകാൻ ആംബുലൻസിനായി ഇവർ ഒരുപാട് സമയം കാത്തു. എന്നാൽ ആംബുലൻസ് ലഭിച്ചില്ല. പിന്നീട് മൃതദേഹം സംസ്കരിക്കാൻ ഒരുക്കിയ
സ്ഥലത്തേക്ക് ബൈക്കിൽ ഇരുത്തിയാണ് ഇവർ അമ്മയുടെ മൃതദേഹം കൊണ്ടുപോയത്.ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് പങ്കുവയ്ക്കുന്നത്. ബൈക്കിൽ നടുക്കിരുത്തിയാണ് അമ്മയുടെ മൃതദേഹം മക്കൾ തിരികെ കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക