തിരുവനന്തപുരം: ഡൽഹിക്ക് സമാന സാഹചര്യം സമസ്ഥാനത്തും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മൂന്നാഴ്ച മുൻപ് ഡൽഹിയിൽ കണ്ട അവസ്ഥയ്ക്ക് സമാനമാണ് കേരളത്തിലെ നിലവിലെ അവസ്ഥയെന്നാണ് കേരളത്തിലെ ജനിതക പഠനത്തെക്കുറിച്ച് പഠിച്ച വിദഗ്ധർ അവലോകന യോഗത്തിൽ വ്യക്തമാക്കി.
ഇതോടൊപ്പം രോഗ വ്യാപനവും തീവ്രതയും കൈവിട്ടുപോയാൽ ആശുപത്രി കിടക്കകളും ഓക്സിജൻ , വെൻറിലേറ്റർ സംവിധാനങ്ങളും മതിയാകാത്ത അവസ്ഥ വരുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധർ നൽകുന്നത്.
സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വ്യാപനം 75ശതമാനത്തിന് മുകളിൽ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ധർ.
ഏപ്രിൽ ആദ്യവാരം കണ്ടെത്തിയ പഠന ഫലത്തിൽ 40ശതമാനം പേരിൽ ഈ വകഭേദം കണ്ടെത്തിയെങ്കിൽ ഇത് മൂന്നാഴ്ച പിന്നിടുമ്പോൾ 75ശതമാനത്തിനുമേൽ എത്തിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രതിദിന രോഗികളുടെ എണ്ണം ഒരാഴ്ച കൊണ്ട് അമ്പതിനായിരം കടക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക