മുംബൈ: മഹാരാഷ്ട്രയില്‍ ജൂലൈ-ഓഗസ്റ്റില്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ ഓക്സിജന്റെ ലഭ്യത കണക്കിലെടുത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ മഹാരാഷ്ട്ര ശ്രമിക്കുകയാണ്. ജൂലൈ-ഓഗസ്റ്റിലോടെ സര്‍ക്കാരിന്റെ വെല്ലുവിളികള്‍ വര്‍ധിക്കുകയാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച 66,159 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക