കോവിഡ് രണ്ടാം ഘട്ടം രാജ്യമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. ദിനംപ്രതി ആയിരങ്ങളാണ് മരിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ സരായ് കലേഖാൻ ശ്മശാനത്തിലെ ഊഴം കാത്ത് കിടക്കുന്ന പൊതിഞ്ഞു കെട്ടിയ മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഓരോരുത്തരെയും കണ്ണീരിലാഴ്ത്തുന്നു. ഇപ്പോഴിതാ ഈ അവസ്ഥയെ കുറിച്ച് ഗാനരചയിതാവും ഹോമിയോപ്പതി ഡോക്ടറുമായ മനു മഞ്ജിത്ത് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാവുന്നത്.
മരിച്ചു പോയിട്ടും കത്തിയെരിയാൻ ഇങ്ങനെ ഊഴം കാത്ത് വരി ‘കിടക്കേണ്ടി’ വരുന്നവരിൽ ഇന്നോളം ചിരിച്ച് നമ്മുടെ കൂടെയുള്ളവരുടെ മുഖമൊന്ന് ഓർത്ത് നോക്കൂ. മാസ്ക് ശരിയായി ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും മറ്റും ഇതാ ഇന്നും കേരളം പിഴയൊടുക്കിയത് 64 ലക്ഷം രൂപയ്ക്ക് മുകളിലാണ്. ഇനിയും എന്ത് കണ്ടാലാണ് നമ്മൾ മാറുക?” എന്നാണ് മനു മഞ്ജിത്ത് മൃതദേഹങ്ങളുടെ നീണ്ട നിരയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക