ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച എട്ട് കോവിഡ് രോഗികള്‍ ഓക്സിന് ലഭിക്കാതെ മരിച്ചതായി ആശുപത്രി അധികൃതര്‍.
മെഹ്റോളിയിലെ ബാത്ര ആശുപത്രിയിലാണ് രോഗികള്‍ മരിച്ചത്. മരിച്ചവരില്‍ ആശുപത്രിയുടെ ഗ്യാസ്ട്രോഎന്റൈറ്റിസ് മേധാവി ഡോ ആര് കെ ഹിംതാനിയും (62) ഉള്‍പ്പെടുന്നു.
രാജ്യത്ത് കോവിഡ് സാഹചര്യം ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,933 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 1.91 കോടിയായി ഉയര്‍ന്നു. 3523 പേര്‍ക്കാണ് ഇന്നലെ മഹാമാരി ബാധിച്ച് ജീവന് നഷ്ടമായത്.
കോവിഡ് വ്യാപനം ഇന്ത്യയില്‍ അതിതീവ്രമാവുകയാണ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. മേയ് നാല് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. താത്കാലിക വിസയിലുള്ള വിദേശ പൗരന്മാര്ക്കും വിലക്ക് ബാധകമായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അമേരിക്കന്‍ പൗരന്മാര്, ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. താല്‍ക്കാലിക വിസയിലുള്ള വിദേശ പൗരന്മാര് 14 ദിവസത്തിലധികം ഇന്ത്യയില്‍ താമസിച്ചാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക