ട്വിറ്റർ പോയാൽ തനിക്കു ശബ്ദമുയർത്താൻ മറ്റ് ഇടങ്ങളുണ്ടെന്ന് നടി കങ്കണ റണൗട്ട്. ട്വിറ്റർ തന്റെ അക്കൗണ്ട് മരവിപ്പിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു താരം. അവർ അമേരിക്കക്കാർ തന്നെയാണെന്ന തന്റെ ബോദ്ധ്യം ഇപ്പോൾ ശരിയായെന്നും കങ്കണ പറഞ്ഞു.
‘ജനിക്കുമ്പോള്‍ മുതല്‍ വെളുത്ത വര്‍ഗത്തിന് നമ്മെ പോലുള്ളവരെ അടിമകളാക്കാം എന്ന അമേരിക്കക്കാരന്റെ സ്വഭാവത്തിന്റെ തെളിവാണിത്. നമ്മള് എന്ത് ചിന്തിക്കണം, എന്ത് പറയണം, എന്ത് ചെയ്യണം എന്ന് അവർ വന്ന് തീരുമാനിക്കുന്നു.
എന്റെ ശബ്ദമുയര്‍ത്താന്‍ സിനിമ ഉള്‍പ്പടെ വേറെയും പ്ലാറ്റ്ഫോമുകളുണ്ട്. പക്ഷേ ആയിരകണക്കിന് വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും സെന്‍സര്‍ ചെയ്യപ്പെടുകയും ചെയ്യുന്ന ജനങ്ങളെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചു പോവുന്നത്. എന്നിട്ടും അവരുടെ കഷ്ടപ്പാടുകള്‍ അവസാനിക്കുന്നില്ല.’ –കങ്കണ തന്റെ വിശദീകരണ കുറിപ്പിൽ പറയുന്നു.
ബംഗാള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദ ട്വീറ്റുകളെ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ട് വീണത്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക