ശക്തമായ നിയമ പരിരക്ഷയുണ്ടെങ്കിലും വന്യമൃഗങ്ങളെ ഉപദ്രവിക്കുന്ന സംഭവങ്ങൾ രാജ്യത്ത് തുടർക്കഥയാകുന്നു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നുള്ള ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തിരുമൂർത്തി ഡാമിനു സമീപമാണ് സംഭവം നടന്നത്. ഇവിടുത്തെ ഗോത്രവർഗത്തിൽ പെട്ട യുവാക്കളാണ് കാട്ടാനകളെ പിന്തുടർന്ന് ഉപദ്രവിച്ചത്. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായതായി പൊലീസ് വ്യക്തമാക്കി.
പതിവായി വനമേഖലയിൽ കാലികളെ മേയിക്കാനെത്തുന്നവരാണ് യുവാക്കൾ. ബുധനാഴ്ച രാവിലെ കാലികളുമായി എത്തിയപ്പോൾ രണ്ടാനകളും കുട്ടിയും ഇവിടേക്കെത്തുകയായിരുന്നു. ആനകളെ കണ്ട യുവാക്കൾ വടിയും കല്ലുമുപയോഗിച്ച് അവയെ ആക്രമിക്കുകയായിരുന്നു. സഹികെട്ട ആന തിരിച്ച് ആക്രമിക്കാനെത്തുന്നതും യുവാക്കൾ ഓടുന്നതും ആന തിരെ മടങ്ങുന്നതും വിഡിയോയിൽ വ്യക്തമാണ്. എന്നാൽ പിന്നീടും യുവാക്കൾ സംഘം ചേർന്ന് ആനകളെ ആക്രമിക്കുകയായിരുന്നു.
ആനകളെ ഉപ്രദ്രവിച്ച യുവാക്കൾ തന്നെയാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണില്‍ പകർത്തിയത്. ഇവർ ആനകളെ പിന്തുടർന്ന് കല്ലെറിയുന്നത് വിഡിയോയിൽ വ്യക്തമാണ്. കാളിമുത്തു, സെൽവൻ, അരുൺ കുമാർ എന്നിവരാണ് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം അറസ്റ്റിലായത്. മൂന്ന് പേരെയും ഉടൻ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://twitter.com/koushiktweets/status/1390191382111735808?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1390191382111735808%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fenvironment%2Fwild-life%2F2021%2F05%2F07%2Ftamil-nadu-three-youths-held-for-attacking-wild-elephants-in-tiruppur.html
പ്രതികരിക്കാൻ ഇവിടെ എഴുതുക