ഉത്തർപ്രദേശിലെ മധുരയിൽ യമുനാ നദിയിലൂടെ ഒഴികിയെത്തിയ നവജാത ശിശുവിനെപോലീസ് രക്ഷിച്ചു. നദിയിലൂടെ ഇരുമ്പ് താലത്തിൽ കുഞ്ഞിനെ ഒഴുക്കി വിട്ട നിലയിലായിരുന്നു. പ്രദേശവാസികളാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആദ്യം വന്നത്. ഉടനെ പൊലീസിൽ വിവരമറിയിച്ചു.
പൊലീസെത്തി ഉടൻ തന്നെ കുഞ്ഞിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ പുഴയിലേക്ക് ഒഴുക്കിവിട്ടത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മധുരയിലെ വൃന്ദാവനലിൽ ചാമുണ്ഡ ഘട്ടിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിനെ ഇപ്പോൾ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നദിയിൽ ഹാനീകരമായ ഘടകങ്ങളുമായി കുഞ്ഞിന് സമ്ബർക്കമുണ്ടായോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. നദിയിൽ ഇരുമ്ബ് താലത്തിൽ വെളുത്ത തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. കരച്ചിൽ കേട്ടാണ് പ്രദേശവാസികൾ നദിയിലേക്ക് നോക്കിയത്. പൊലീസെത്തിയാണ് നദിയിൽ നിന്നും നവജാത ശിശുവിനെ രക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക